2012, മാർച്ച് 1, വ്യാഴാഴ്‌ച

തിരിച്ചൊഴുക്ക് .......

തിരിച്ചൊഴുക്ക് .......

by Ratheesh Thekkamala on Monday, February 20, 2012 at 10:55pm ·


നിശബ്ധമായൊരു പുഴ

എന്നിലേക്ക്‌ ഒഴുകി എത്തുന്നു

മുങ്ങിപോകുന്നു ഞാന്‍

ഉപരിതലത്തില്‍ ഒറ്റ കുമിളയുടെ

അവസാന ശ്വാസം

 

ആര്‍ക്കും വേണ്ടാത്ത

രണ്ടു വരി കവിതയിലെ ആദ്യാക്ഷരം 

പൂര്‍ണ്ണ വിരാമം തിരഞ്ഞു

നീണ്ടു പോയ പാതകള്‍

ഇടയ്ക്കു ഒരു വളവില്‍

രണ്ടു മലകള്‍ കൂട്ടി ഇടിച്ച

പച്ചപ്പില്‍ ആലപ്പനേരം നമ്മള്‍

 

ആരോ കണ്ടെടുക്കുന്നു

വേട്ടയാടപ്പെടുന്നു നാം

നാടുകടത്ത പെടുന്നു

നിന്റെ പുലരികളില്‍ നിന്ന്എന്നെ 

 

ആഴങ്ങള്‍ നിന്നെ മറയ്ക്കുന്നു

ഞാന്‍ അകലങ്ങളിലേക്ക് ഒഴുകുന്നു

 

ഒരു മണല്‍ ക്കാട് എന്നിലേക്ക്

ഇടിച്ചിറങ്ങുന്നു

ചിതറി തെറിക്കുന്നു

ഓരോ മണ്‍ തരികളിലും ഞാന്‍

ഒപ്പം നിനക്കായി കരുതിയ ഹൃദയവും 

 

വറ്റി പോകുന്ന ഓരോ മണ്‍ തരികളില്‍ നിന്നും

 തിരിച്ചൊഴുകാന്‍

മഷി തുപ്പി തുപ്പി

മണ്ണടര്‍ന്ന അച്ഛന്‍ പേനയുടെ

ഓര്‍മകളില്‍ തല്ലി ചിതറി പോകുന്ന

ഒരമ്മ കാറ്റിലേക്ക്  ഇനിയും ദൂരങ്ങള്‍ ...

Geetha Rajan >

ഗ്രാമീണ വായനശാല
  • Geetha Rajan >


  • ചായകൂട്ടു തേടുന്നവര്

  • ഓര്മയുടെ നെറുകയിലാണ്
    ചായങ്ങളൊഴിഞ്ഞ
    ശൂന്യമായ ആ
    ക്യാന്വാസ്!
    കുഞ്ഞി വിരല്
    തൊട്ടെടുത്ത
    സ്നേഹകൂട്ടിന്റെ
    ചായം
    ചാലിച്ചു
    ചേര്ക്കും മുന്പേ
    ചിറകു വിരിച്ചു
    പറന്നു
    പോയൊരു ബാല്യം!
    സ്വപ്നങ്ങള്
    കൂടുകെട്ടിയ
    കണ്ണിന്റെ ആഴങ്ങളില്
    ഒഴുകി വീണ പ്രണയം!
    വര്ണ്ണച്ചായങ്ങള
    ുടെ മാന്ത്രികക്കൂട്ടു!
    വരച്ചു തുടങ്ങിയൊരു
    നനുത്ത പകര്പ്പിന്
    മുഖമേകുംമുന്പേ
    ഒളിച്ചോടി പോയൊരു
    കൌമാരവും!!
    കാലത്തിന്റെ തൊടികളില്
    കോണ്ക്രീറ്റ്
    കാടുകളില്
    വിയര്പ്പിന്റെ ഗന്ധങ്ങളില്
    കോറിയിട്ട
    മുഖത്തിനായീ തിരഞ്ഞുകൊണ്ടിരുന്നു
    തുടിക്കുന്ന
    യൌവ്വനം!
    ഈ പകല്
    വെളിച്ചം പൊലിഞ്ഞുപോകും മുന്പേ കാത്തിരുന്ന
    കരുതലിന് ‍
    മുഖമൊന്നു വരച്ചു
    ചേര്ക്കാന്
    ത്രസിച്ചു
    കൊണ്ടിരിക്കുന്നു
    നരച്ചു തുടങ്ങിയ
    ആ ക്യാന്വാസ്
    മാത്രം!!

തൃശൂര്‍ പൂരം കണ്ണന്‍ സിദ്ധാര്‍ഥ്‌

തൃശൂര്‍ പൂരം
കണ്ണന്‍ സിദ്ധാര്‍ഥ്‌

തൃശ്ശൂരില്‍
വടക്കുംനാഥ ക്ഷേത്രത്തിന്‍റെ
വടക്കേ ഗോപുരനടയിലിരുന്നു
മണികുട്ടന്‍റെ അച്ഛന്‍ പുട്ട് കുത്തുന്നത് കണ്ടിട്ടുണ്ടോ ?
ചുട്ടെടുത്ത ചങ്ക് ഇടിച്ചു തരിയാക്കി
മേമ്പൊടിക്ക് വിഷാദം ചേര്‍ത്ത്
വേവിച്ചു കുത്തിയെടുത്തത്...

ആകാശത്തിന്‍റെ അണാക്കിലേക്ക്
അമ്പലത്തിനു വടക്കു
വാടകവീട്ടിലെ അടുക്കള തിണ്ണയിലിരുന്നു
മണികുട്ടന്‍റെ അമ്മ കതിനാ നിറക്കണത് കണ്ടിട്ടുണ്ടോ ?

ജീവിതം പോറി
ചെതുമ്പലിച്ച കൈകൊണ്ടു
അരിപ്പൊടി കുഴച്ചു പരുവമാക്കി
മേമ്പോടിക്ക് തേങ്ങാപീര ചേര്‍ത്ത് വേവിച്ചു
കുത്തിയെടുത്തപ്പോള്‍ തീ !
അരിച്ചു കയറിയ തീയാളി
വിശന്ന വയറുകള്‍ പൊട്ടിച്ചിതറി
ആകാശത്ത് ഇന്ന് അരിപ്പൊടിപൂരം...

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

അന്ധനായദൈവം

മരിക്കാനാണ്
മലകയറിയത്!

മലമുകളില്‍
മലദൈവങ്ങള്‍
കാണാമറയത്ത്
കലിതുള്ളി-അമ്മ
വിളിക്കുന്നു!

മലയിറങ്ങുമ്പോള്‍
കാത്തുനിന്നിരുന്നു
കാഴ്ച്ചപോയവന്
കൈനിറയെ
കളര്‍പെന്‍സ്സിലുമായി
അന്ധനായദൈവം!

2011, ജനുവരി 31, തിങ്കളാഴ്‌ച

കടല്‍ ദൂരം

വിരഹത്തിന്‍റെ
ഒരു കടല്‍ ദൂരം താണ്ടി
എന്‍റെ നൌക
നിന്‍റെ
തീരമണയുന്നു

എന്‍റെ കണ്ണുകള്‍
എല്ലാകാല്‍പ്പാടുകളിലും
ചുംബിച്ച്
നിന്നേ തിരയുന്നു

ഒടുവില്‍
ഇരുട്ടിന്‍റെ
ഒരലവന്ന്
എന്‍റെ കാഴ്ചകളെ
മറച്ചുകളയുന്നു

വിദൂരമായൊരു
നക്ഷത്രം ലക്ഷ്യമാക്കി
ഞാന്‍
ആകാശത്തേക്ക്
നടന്നുപോകുന്നു

എപ്പോഴോ
വെളിച്ചത്തിന്‍റെ
മഹാപ്രളയത്തില്‍
എന്‍റെ
സ്വപ്നം പൊലിയുന്നു

ഏതോമരുഭൂമിയില്‍
ഇപ്പോഴും
ഞാന്‍ തനിച്ചാണ്

2011, ജനുവരി 25, ചൊവ്വാഴ്ച

പ്രാവാചകന്‍റെ ഉദ്യാനം-2

ബുദ്ധപഥം
===============
അപ്പോള്‍
സിദ്ധാര്‍ത്ഥന്‍
ചോദിച്ചു
"എന്‍റെ
വചനങ്ങളെവിടെ?
നിങ്ങളുടെ
ഹൃദയത്തില്‍
തൊട്ടുണര്‍ത്തിയ കരുണയെവിടെ?"

"ഈ ആള്‍ക്കൂട്ടത്തെ
കുറിച്ചല്ല
ഞാന്‍
ചോദിക്കുന്നത്!
ആ കല്ലുകളെല്ലാം
ഉടഞ്ഞുവീഴട്ടെ"

"എന്‍റെ ജനങ്ങളെ
നിങ്ങള്‍
എല്ലാ അനുകണങ്ങളും
അഴിച്ചുവക്കുക
സ്വയം വെളിപ്പെടുക"

"നിങ്ങള്‍
നിങ്ങളിലേക്ക്
തിരിഞ്ഞുനോക്കുമ്പോള്‍
കേള്‍ക്കാം പ്രകൃതിയിലെ
ശബ്ദങ്ങള്‍...
കാണം
പ്രപഞ്ചവും
പ്രകാശവും"

"അപ്പോള്‍
നിങ്ങളുടേതായ
ചിന്തയുടെ
ഒരു നിമിഷം
നിങ്ങള്‍
നവീകരിക്കപ്പെടുന്ന
ഒരുനിമിഷം
ഉണ്ടായ് വരും..."

"ആ നിമിഷം
ഒരിറ്റു കണ്ണീര്‍
പൊഴിക്കുക...
ഈ ലോകത്തിനായ്!
അത്രമാത്രം..."

2011, ജനുവരി 24, തിങ്കളാഴ്‌ച

അടിമയുടെ ബോധൊദയം

പണ്ടുപണ്ട്
ഗൌതമന്‍
എന്നൊരു
അന്യഗ്രഹ
ജീവിയുണ്ടായിരുന്നു...

ചൊവ്വയിലെ
ങ്ങാനൊമറ്റൊ...

ഒരിക്കല്‍
അയാള്‍ക്കൊരു
ഭൂതോദയം...

ആത്മഹത്യചെയ്യണം...

നേരംപുലരുംമുന്‍പേ
എണീക്കണം...
യജമാനന്‍റെ
എരുമകളെ
കറക്കണം...

അവക്ക്
കാടിയും കച്ചയും
കൊടുക്കണം...

പിന്നെ
ഓരൊരൊ
പണികള്‍ കഴിഞ്ഞ് രാത്രി
കൊട്ടാരത്തിലെത്തിയാല്‍
മൂട്ടയും
കൊതുകും
ഭാര്യയും...

മടുത്തു...

അങ്ങിനെ
ഒരുപാതിരാത്രി
ഭാര്യയും
മകനും
ഉറങ്ങികിടക്കുമ്പോള്‍
അയാള്‍
നാടുവിട്ടു...

നടന്നുനടന്ന്
ഷീണിച്ച്
ഒരുകാഞ്ഞിര
മരത്തണലില്‍
ഇരിപ്പായി...

അവിടെ ഇരുന്ന്
അയാള്‍
ആത്മഹത്യയെകുറിച്ച്
ചിന്തിച്ചു...

വലിയൊരു
മരത്തിന്‍റെ
മുകളില്‍ നിന്ന്
താഴേക്ക് ചാടിയാലൊ...

അതൊര്‍ത്തപ്പൊള്‍
ഒരുകോരിത്തരിപ്പുണ്ടായി...

വല്ലകാട്ടുവള്ളിയും പറിച്ച്
തൂങ്ങിചത്താലൊ...

കഴുത്തില്‍
വള്ളികുരുങ്ങി
പിടഞ്ഞ് പിടഞ്ഞ്...

ചിന്തിക്കാന്‍
കുടിവയ്യ...

ഏതെങ്കിലും
വിഷക്കായ തിന്ന്...

മരണത്തെ
മഖാമുഖം കണ്ട്...

ഹൊ!

ചിന്തിച്ച് ചിന്തിച്ച്
അയാള്‍ പൊട്ടിചിരിക്കാന്‍
തുടങ്ങി...

ആത്മഹത്യചെയ്യാന്‍
ഭയന്നിട്ടാണ്

മനുഷ്യരെല്ലാം
ജീവിക്കുന്നതെന്ന്
ഓര്‍ത്തപ്പോള്‍
അയാക്ക്
ചിരിയടക്കാന്‍
കഴിഞ്ഞില്ല...

ഒടുവില്‍
ആകാഞ്ഞിരമരത്തിന്‍റെ
ചോട്ടില്‍ വച്ച്
അയാള്‍ക്ക്
ബോധൊദയം
ലഭിച്ചു...

മരിക്കുന്നതുവരെ
ജീവിക്കുക...

---------- Forwarded message ----------
From: 919539956806@mms1.live.vodafone.in
Date: Mon, 24 JAN 2011 22:00:11 +0530
Subject:
To: sivanayanam09@gmail.com

{no text body}

വിശ്വസിച്ചാലും ഇല്ലെങ്കിലും

ഇതിലേ പണ്ടൊരു
നാട്ടുവഴിയുണ്ടായിരുന്നു

എന്നെ
വീട്ടിലേക്ക്
കൊണ്ടുപോയിരുന്ന
ഇടവഴി

അന്ന്
എന്‍റെ വീടിന്‍റെ
മുറ്റവും
അപ്പുറം കാടും കിളികളും
എനിക്ക്
സ്വന്തമായിരുന്നു

എന്‍റെ സ്വന്തം രാത്രികള്‍
എന്‍റെ മാത്രം നിലാവ്

മിന്നാമിന്നികള്‍
പൂത്തിരുന്ന
രാത്രിമരങ്ങള്‍

മഞ്ഞുചൂടിയ
ഓരോകറുകനാമ്പിലും
ഓരോസൂര്യനുദിച്ചിരുന്ന
പുലരികള്‍

മഴപെയ്തൊഴിയുന്ന
രാത്രികളില്‍
മരംപെയ്തുനിറയുന്ന മൌനം

അതെ
ഇവിടെ പണ്ടൊരു
ഗ്രാമമുണ്ടായിരുന്നു
പാടവും തോടും
എവിടേക്കൊപോകുന്ന
നാട്ടുവഴികളും

ഇല്ല!
ഞാന്‍ പറഞ്ഞിട്ടും
നിങ്ങളാരും
ഒന്നും വിശ്വസിക്കുന്നില്ല