2011, ജനുവരി 11, ചൊവ്വാഴ്ച

ഭൂമിയില്‍ നിന്ന് ഇറങ്ങിപോയൊരാള്‍

==================
ഇത്ഒരു സിനിമാസംവിധായകനോടുള്ള ആരാധനാമനോഭാവമല്ല.
ലോഹിതദാസെന്ന വ്യക്തിയുടെ മനുഷ്യത്വത്തിനുമുന്നില്‍
അപ്രസക്തമായ
ഒരുപ്രണാമരേഖ
^^^^^^^^^^^^^^^^^^
നിന്‍റെ
ചിന്തയില്‍നിന്ന്
വേദനയുടെ
കരിമ്പടംപുതച്ച്
ഇടക്കെല്ലാം
ദൈവം
ഭൂമിയിലൂടെ
ഇറങ്ങിനടക്കുമായിരുന്നു

ഭ്രാന്തനായി
കൊലപാതകിയായി
വിഡ്ഢിയായി
ഞങ്ങള്‍ക്കിടയിലൂടെ
കടന്നുപോകുമായിരുന്നു

നീ
മനുഷ്യഹൃദയങ്ങളിലെ
കടലിനുമീതെ
നീനടന്നു
ജീവിതത്തിന്‍റെ
ഇടുങ്ങിയ
ഇരുള്‍വഴികളിലൂടെ
ചങ്കുകനത്ത്
അലഞ്ഞു

നിന്‍റെ
ഉള്‍ക്കാച്ചയുടെ
നോട്ടംനഷ്ടപ്പട്ട്
നിന്‍റെ
കഥാപാത്രങ്ങള്‍
ഇപ്പോള്‍
ഗ്രാമങ്ങളില്‍
ചന്തകളില്‍
തെരുവുകളില്‍
അനാഥരായിരിക്കുന്നു

അവര്‍ക്ക്
ഒരര്‍ത്ഥവുമില്ലാതായിരിക്കുന്നു

ഒടുവില്‍
ജീവിതത്തിന്‍റെ
എല്ലാതനിയാവര്‍ത്ത
നങ്ങള്‍ക്കുമൊടുവില്‍
മരണത്തിന്‍റെ
തിരശീല
വാരിപുതച്ച്
നീ
ഭൂമിയില്‍നിന്ന്
ഇറങ്ങിനടന്നു

ഇപ്പോള്‍
നീമറന്നുവച്ച
സങ്കടങ്ങള്‍
നിന്നെസ്നേഹിക്കു
ന്നവരുടെ
സ്വപ്നങ്ങളില്‍
കറുത്തപൂച്ചകളായ്
മുട്ടിയുരുമി
കുറുകുന്നുണ്ടാകണം

=================
രതീഷ്ക്യഷ്ണ