2011, ജനുവരി 6, വ്യാഴാഴ്‌ച

മരിച്ചയാള്‍ കവിത എഴുതുകയാണ്

അയാള്‍
തൂങ്ങിമരിച്ചു

വാക്കുകള്‍
തൊണ്ടയില്‍
കുരുങ്ങി
പ്രാണഞരമ്പുപൊട്ടി
കണ്ണുതുറിച്ച്
നാക്കുകടിച്ച്
അവളുടഹൃദയത്തില്‍
അയാള്‍
തൂങ്ങിമരിച്ചു

വാക്കുകളള്‍
തൊണ്ടയില്‍കുരുങ്ങി
അവളുടെഹൃദയത്തില്‍
തൂങ്ങിമരിച്ച
അയാളുടെപ്രേതം
ഇപ്പോള്‍
താടിവളര്‍ത്തി
ബീഢിവലിച്ച്
കവിത
എഴുതുകയാണ്

ചങ്കില്‍തട്ടി
വക്കുപൊട്ടിയ
വാക്കുകള്‍
എത്രചേര്‍ത്തുവച്ചിട്ടും
കവിതയാകുന്നില്ല
വാക്കുകളെത്രകടമടുത്തിട്ടും
കവിതയാകുന്നില്ല

താളുകളുടെഓരംചേര്‍ന്ന്
ശൂന്യമായ
ഇടങ്ങളില്‍
കവിത
തിരിഞ്ഞും
മറിഞ്ഞുംകിടന്നു

ഒടുവില്‍
മരിച്ചയാളുടെ
പ്രേതം
എഴുതിവച്ചതെല്ലാം
വെട്ടാന്‍തുടങ്ങി
വെട്ടി വെട്ടിഅദ്യത്തെ
വാക്കും
വെട്ടികഴിഞ്ഞപ്പൊള്‍
ഒരുകവിത
പൂര്‍ത്തിയായി

[ഇതിനെയാണൊ
കവ്യനീതിയെന്നുപറയുന്നത്]

ഏതു മഴക്കാലമാണത്...

പുറത്ത്മഴ ആര്‍ത്തുപെയ്യുന്നു...
ഓര്‍മ്മകളുടെ പെരുമഴയില്‍ കുത്തിയൊലിച്ച് ഞാനൊരു ഓലകുടിലില്‍
ഞെട്ടിയുണരുന്നു...

ഏതുമഴക്കാലമാണത്?

ഒരു തീപ്പട്ടികൊള്ളിപ്രാണന്‍പൊട്ടികത്തുന്ന ശബ്ദം...
മണ്ണെണ്ണവിളക്കിന്‍റെ
മഞ്ഞവെളിച്ചത്തില്‍
ഒരുമുഖം...

അമ്മയാണ്...

മഴവെള്ളം
ഇറ്റുവീഴുന്നിടത്തെല്ലാം
പാത്രങ്ങള്‍...
നനയാതെ
ചുരുട്ടിവച്ചപായയില്‍
അമ്മയുടെ
മടിയില്‍
ഞാന്‍കിടന്നു...
മഴയുടെ തണുത്തതുള്ളികള്‍
ഇടക്കിടെ
മുഖത്ത്
തെറിച്ചുവീഴുണു...
എപ്പൊഴൊ
ഒരുചൂടുള്ള
മഴത്തുള്ളി...

നെഞ്ചില്‍
തടഞ്ഞ്
അത്ചുട്ടുപൊള്ളി...

ഒരു
വിളി...
ഒരു
തെറിവിളി...

അച്ഛനാണ്...

മുറ്റത്ത്
ഇറവെള്ളം
നിറഞ്ഞ
പാത്രങ്ങള്‍
മറിഞ്ഞുവീഴുന്നു...

ഏതുമഴക്കാലമാണത്...