2011, ജനുവരി 22, ശനിയാഴ്‌ച

ഉടഞ്ഞ മുഖച്ഛായ

=/:">£#<@+^:;="</=:€

ചില്ലുടഞ്ഞ കണ്ണാടിയില്‍
മുഖംനോക്കിനില്‍ക്കുമ്പോള്‍
നമുക്ക് ചിതറിയ
വിചിത്രമായ
മുഖച്ഛായ

ചില്ലുടഞ്ഞ
ചിത്രത്തിലെ
കൌമാരമുഖംനോക്കി
നെടുവീര്‍പ്പിടുന്ന
ഏതൊവൃദ്ധര്‍
നമ്മുടെ നിഴലില്‍
മറഞ്ഞുനില്‍ക്കുന്നു

രാത്രിയും
പകലും മറിച്ചുനോക്കി
തിയ്യണയാത്തൊരു
സ്മശാനത്തിന്
കാലം
കാവലിരിക്കുന്നുവെന്ന്
അവര്‍ പിറുപിറുക്കുന്നു

അന്ധകാരത്തിലെവിടെയൊ
നഗ്നരായ ദേവകളുടെ
ഉന്മാദശില്‍ക്കാരങ്ങള്‍ കേട്ട്
അവര്‍
അസ്വസ്തരാകുന്നു

ഓരോപകലും
രാത്രിയുടെ
മലമുകളില്‍ നിന്ന്
ഉരുണ്ടുവീഴുമ്പൊള്‍
ആരൊ
കൈകൊട്ടി
ചിരിക്കുന്നു

ആരോപറഞ്ഞത്
================
അയാള്‍
പറഞ്ഞു...

"ഒരുജാതി
ഒരുമതം
ഒരുദൈവം
മനുഷ്യന്..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"നിന്നേപോലെ
നിന്‍റെ
അയല്‍ക്കാരനെയും
സ്നേഹിക്കുവിന്‍"

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"ആരെയും
വിധിക്കരുത്
നിങ്ങളും
വിധിക്കപ്പെടാതിരിക്കണമെങ്കില്‍..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

ആരൊ
അയാളോടുചോദിച്ചു...

"നിങ്ങള്‍
എന്താണു
പറഞ്ഞുകൊണ്ടിരിക്കുന്നത്?
ഈ ജനങ്ങള്‍
മുഴുവന്‍
ഭ്രാന്തന്‍
എന്നുവിളിക്കുന്നത്
കേള്‍ക്കുന്നില്ലെ?"

അയാള്‍
ശാന്തമായ് പറഞ്ഞു...

"ഭ്രാന്തുപിടിച്ച
ഒരാള്‍ക്കൂട്ടം
മറ്റെന്തുവിളിക്കാനാണ്"

പ്രവാചകന്‍റെ ഉദ്യനം-1
==================
ഗുരുവചനം
============

മതം
=====
"അത്പറയരുത്
ചിന്തിക്കരുത്
എഴുതരുത്..."

ജനങ്ങള്‍
ശബ്ദംകേട്ട
ദിക്കിലേക്ക്
തിരിഞ്ഞുനോക്കി...

മുഷിഞ്ഞവേഷത്തോടെ
അനാദിയായ
തേജസ്സോടെ
അര്‍ദ്ധനഗ്നനായ
ഒരുവൃദ്ധന്‍...

"മതങ്ങളെ
തെരുവില്‍ നിന്ന്
പ്രാര്‍ത്ഥനാ വേളയിലേക്ക്
മഹത്വപ്പെടുത്തുവിന്‍..."

അയാള്‍
തുടര്‍ന്നു...

കാലബോധമില്ലാതെ
ദേഹബോധമില്ലാതെ

"മതഗ്രന്ഥങ്ങളെ
വായനാമുറിയിലേക്ക്
ഉയിര്‍പ്പിക്കുവിന്‍...
അത്
ഹൃദയത്തെ
ഭരിക്കാതെ
ചിന്തയെസ്പര്‍ശിക്കട്ടെ..."

"മതത്തിന്‍റെ
പിരിമുറുക്കത്തില്‍നിന്ന്
മനുഷ്യരാശി
മോചിതമാകട്ടെ..."

"ജാതിഭേതം
മതദ്വെഷമേതുമില്ലാതെ
ഏവരും
സോദരത്വേനവാഴുന്ന
മാതൃകാദേശമാകട്ടെ
ഇവിടം...?"

"പലഭാഷ
പലമതം
ഒരു ഭൂമി മനുഷ്യന്..."


ഓര്‍ക്കുക
വാദിക്കാനും
ജയിക്കാനുമല്ല...
സ്നേഹിക്കാനും
ജീവിക്കാനുമാണ്...

അയാള്‍
നടന്നുനീങ്ങി...

ജാതിയില്ലാതെ...
മതമില്ലാതെ...

കാലമില്ലാതെ...
ദേശമില്ലാതെ...