2011, ജനുവരി 20, വ്യാഴാഴ്‌ച

കണ്ണില്‍
കണ്ണില്‍
മുഖംപൂഴ്ത്തി
നമ്മള്‍ കരഞു
ആ പ്രളയത്തില്‍
ഞാന്‍മാത്രം
മുങ്ങിമരിച്ചതെങ്ങനെ?

ദൈവമെന്നൊരാള്‍

ആകാശചരുവിലെ
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
ഉറക്കത്തില്‍
ഞാന്‍
നടക്കാനിറങ്ങി...

കൂടെവന്നിരുന്നു
ദൈവമെന്നൊരാള്‍...

എപ്പൊഴൊ
അയാള്‍ചോദിച്ചു
"തോറ്റൊ?"

ഞാന്‍ചോദ്യഭാവത്തില്‍
അയാളെനോക്കി...

ഇപ്പോള്‍
ആ മുഖത്തിന്
എന്‍റെ
മുഖച്ഛായ...

ഞാന്‍
നെടുവീര്‍പ്പോടെ
നക്ഷത്രങ്ങളെ
നോക്കി...

എന്‍റെയുള്ളിലെ
തണുത്തകാറ്റിന്‍റെ
നിലവിളി
ദൈവം
കേട്ടുവൊ?

അയാളുടെ
സ്വരം ഞാന്‍കേട്ടു...

"എന്നും
നിന്നെതോല്‍പ്പിച്ചത്
നീമാത്രമായിരുന്നു"

ഞാന്‍
നിര്‍വ്വീകാരികതയോടെ
ദൈവത്തെനൊക്കി...
അവിടം
ശൂന്യമായിരുന്നു...

അകലെ
രാത്രിയുടെ
സൂര്യനെ
മേഘങ്ങള്‍
മറച്ചുപിടിച്ചിരുന്നു...