2011, ജനുവരി 22, ശനിയാഴ്‌ച

ആരോപറഞ്ഞത്
================
അയാള്‍
പറഞ്ഞു...

"ഒരുജാതി
ഒരുമതം
ഒരുദൈവം
മനുഷ്യന്..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"നിന്നേപോലെ
നിന്‍റെ
അയല്‍ക്കാരനെയും
സ്നേഹിക്കുവിന്‍"

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"ആരെയും
വിധിക്കരുത്
നിങ്ങളും
വിധിക്കപ്പെടാതിരിക്കണമെങ്കില്‍..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

ആരൊ
അയാളോടുചോദിച്ചു...

"നിങ്ങള്‍
എന്താണു
പറഞ്ഞുകൊണ്ടിരിക്കുന്നത്?
ഈ ജനങ്ങള്‍
മുഴുവന്‍
ഭ്രാന്തന്‍
എന്നുവിളിക്കുന്നത്
കേള്‍ക്കുന്നില്ലെ?"

അയാള്‍
ശാന്തമായ് പറഞ്ഞു...

"ഭ്രാന്തുപിടിച്ച
ഒരാള്‍ക്കൂട്ടം
മറ്റെന്തുവിളിക്കാനാണ്"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ