2011, ജനുവരി 6, വ്യാഴാഴ്‌ച

മരിച്ചയാള്‍ കവിത എഴുതുകയാണ്

അയാള്‍
തൂങ്ങിമരിച്ചു

വാക്കുകള്‍
തൊണ്ടയില്‍
കുരുങ്ങി
പ്രാണഞരമ്പുപൊട്ടി
കണ്ണുതുറിച്ച്
നാക്കുകടിച്ച്
അവളുടഹൃദയത്തില്‍
അയാള്‍
തൂങ്ങിമരിച്ചു

വാക്കുകളള്‍
തൊണ്ടയില്‍കുരുങ്ങി
അവളുടെഹൃദയത്തില്‍
തൂങ്ങിമരിച്ച
അയാളുടെപ്രേതം
ഇപ്പോള്‍
താടിവളര്‍ത്തി
ബീഢിവലിച്ച്
കവിത
എഴുതുകയാണ്

ചങ്കില്‍തട്ടി
വക്കുപൊട്ടിയ
വാക്കുകള്‍
എത്രചേര്‍ത്തുവച്ചിട്ടും
കവിതയാകുന്നില്ല
വാക്കുകളെത്രകടമടുത്തിട്ടും
കവിതയാകുന്നില്ല

താളുകളുടെഓരംചേര്‍ന്ന്
ശൂന്യമായ
ഇടങ്ങളില്‍
കവിത
തിരിഞ്ഞും
മറിഞ്ഞുംകിടന്നു

ഒടുവില്‍
മരിച്ചയാളുടെ
പ്രേതം
എഴുതിവച്ചതെല്ലാം
വെട്ടാന്‍തുടങ്ങി
വെട്ടി വെട്ടിഅദ്യത്തെ
വാക്കും
വെട്ടികഴിഞ്ഞപ്പൊള്‍
ഒരുകവിത
പൂര്‍ത്തിയായി

[ഇതിനെയാണൊ
കവ്യനീതിയെന്നുപറയുന്നത്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ